2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

സണ്‍ നെറ്റ്‌വര്‍ക്ക് തകര്‍ച്ചയും മലയാള സിനിമയും


അധികാര മാറ്റം വന്നതോടെ തമിഴിലെ എന്റര്‍ടെയിന്‍മെന്റ് രംഗത്തെ സണ്‍ ഗ്രൂപ്പിന്റെയും കരുണാനിധി കുടുംബത്തിന്റെയും ഗ്രഹണ കാലമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി വളര്‍ത്തിയെടുത്ത സ്ഥാപനങ്ങള്‍ക്ക് ജയലളിതയുടെ ഭരണകാലത്ത് സുഗമമാവില്ല കാര്യങ്ങള്‍. കഴിഞ്ഞ ചില വര്‍ഷങ്ങളായി 'സണ്‍ പിക്‌ചേഴ്‌സ് ', 'ക്ലൗഡ് നയന്‍ മൂവീസ്' തുടങ്ങിയവരുടെ കുത്തകയാ യിരുന്നു തമിഴ് സിനിമാ രംഗം. അധികാരവും സ്വാധീനവുമുപയോഗിച്ച്  എതിരാളികളെ പിന്നിലാക്കി നടത്തിയ ഈ തേരോട്ടത്തിന് തിരശ്ശീല വീണിരിക്കുകയാണ്. മാരന്‍ കുടുംബവും അനുബന്ധ സ്ഥാപനങ്ങളും കോടിക്കണക്കിന് രൂപയാണ് സിനിമയില്‍ നിന്ന് സമ്പാദിച്ചിരുന്നത്. സിനിമാ ലോകത്തെ മുടിചൂടാമന്നന്‍ എന്ന വിശേഷണം കേവലം അധികാരം കൊണ്ട് സാധിച്ചതാണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല എങ്കിലും അത് ഒരു പ്രധാന ഘടകം തന്നെ ആയിരുന്നു. മികച്ച പ്രോഗ്രാമുകളിലൂടെയും വൈവിധ്യമാര്‍ന്ന മാര്‍ക്കറ്റിങ്ങിലൂടെയു മാണ് സണ്‍ എന്ന മാധ്യമം ആദ്യം ജനശ്രദ്ധ ആകര്‍ഷിച്ചത്. 'സുമംഗലി നെറ്റ്‌വര്‍ക്ക്', 'റെഡ് എഫ് എം' എന്നീ മാധ്യമങ്ങള്‍ക്കൊപ്പം 'ദിനകരന്‍' കൂടി ചേര്‍ന്നപ്പോള്‍ ഏറ്റവും പ്രചാരമുള്ള മാധ്യമ ഗ്രൂപ്പ് ആയി മാറാന്‍ സണ്ണിനു കഴിഞ്ഞു.

തമിഴരുടെ അന്നും ഇന്നുമുള്ള പ്രധാന വിനോദോപാധി ആണ് സിനിമകള്‍. സ്‌ക്രീനിലെ നായകര്‍തന്നെ സിനിമക്കപ്പുറത്ത് രാഷ്ട്രീയത്തിലും അവരെ നയിക്കാനാഗ്രഹിക്കുന്നു. പത്ത് വര്‍ഷമായി തുടരുന്ന കരുണാനിധി ഭരണത്തില്‍ ആദ്യ കാലങ്ങളിലെ ഡി.എം.കെ. അനുകൂല ചാനലായി സണ്‍ നേടിയ വേരോട്ടം അവര്‍ പിരിഞ്ഞിരുന്നപ്പോഴും നിലനിര്‍ത്താന്‍ കഴിഞ്ഞതിനുള്ള പ്രധാന കാരണം ആ ചാനലിന്റെ ജനപ്രീതി തന്നെയായിരുന്നു. എണ്ണിയാലൊടുങ്ങാത്തവിധം ചാനലുകളുള്ള തമിഴ് നാട്ടില്‍ സണ്‍  ടി.വി. ജനകീയ ചാനലായതിനു പിന്നാലെ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലേയ്ക്കു കൂടി സ്വാധീനമുപയോഗിച്ച് ചാനലുകള്‍ തുടങ്ങി പടര്‍ണ്ടിരിക്കുകയാണ് സണ്‍ നെറ്റ്‌വര്‍ക്ക് കമ്പനിക്കു കീഴിലെ സ്ഥാപനങ്ങള്‍....... ....... ........... ............ ........... .......... ........................... .......... ............ .............. ............ ............

തമിഴകത്തെ സണ്‍ നെറ്റ്‌വര്‍ക്കിന്റെ വളര്‍ച്ച മറ്റു പലരേയും ബാധിച്ചു തുടങ്ങിയപ്പോള്‍ പലരും അവര്‍ക്കെതിരെ തിരിഞ്ഞു തുടങ്ങി. സ്വാധീനമുപയോഗിച്ച് തങ്ങളുടെ സിനിമകളെ മാത്രം റിലീസ് ചെയ്യിക്കാന്‍ ശ്രമിക്കുക, മറ്റു ചിത്രങ്ങളുടെ റിലീസിന് തടസ്സം നില്‍ക്കുക എന്നീ ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്നു. ഇക്കാരണം കൊÊ് എന്നും ജയലളിതയ്‌ക്കെതിരെ നിന്ന രജനീകാന്ത്, പൊതുവേ ജയലളിതാ പക്ഷത്തായിരുന്ന സംവിധായകനും ഇളയ ദളപതിയുടെ അച്ഛനുമായ ചന്ദ്രശേഖര്‍ എന്നിവര്‍ സണ്‍ ടി.വി.ക്കും, സണ്‍ പിക്‌ചേഴ്‌സിനും എതിരാവുകയായിരുന്നു.  

തുടര്‍ന്ന് വായിക്കുന്നതിനു താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക (page 26)


2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ചാറ്റ് വിത്ത്‌ ഉണ്ണി മുകുന്ദന്‍ - അഭിമുഖം



മലയാള സിനിമയില്‍ ഇപ്പോള്‍ പുതുമുഖങ്ങളുടെ ഒഴുക്കാണ്. ഇവരില്‍ എടുത്തു പറയേണ്ട പേരാണ് ഉണ്ണി മുകുന്ദന്‍റെത്  ഉണ്ണിയോടൊത്ത് അല്‍പ്പ നേരം...

മലയാള സിനിമയില്‍ വരേണ്ട മാറ്റം?
നല്ല സ്ക്രിപ്റ്റുകള്‍ വരണം, നല്ല ആശയങ്ങള്‍, പിന്നെ പ്രൊഡക്ഷന്‍ സൈഡും കാലത്തിനൊത്ത് മാറേണ്ടതുണ്ട്. 


കൂടുതല്‍ വായിക്കുന്നതിനു മുകളിലെ ചിത്രത്തിലോ താഴെ കാണുന്ന ലിങ്കിലോ ക്ലിക്ക് ചെയ്യുക.

ഇന്ദ്ര സുന്ദരിയായി രമ്യ - രമ്യ നമ്പീശനുമായി അഭിമുഖം



INTERVIEW WITH REMYA NAMBEESAN



ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന്‍റെ പ്രത്യേകതയനുസരിച്ച് രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടത് എന്‍റെ കടമയാണ് അത് ഞാന്‍ തീര്‍ച്ചയായും ചെയ്തിരിക്കും.

ഞാന്‍ വീട്ടില്‍ എല്ലാവരുമായി ആലോചിച്ചു തന്നെയാണ് എന്തും തീരുമാനിക്കുന്നത്. വീട്ടില്‍ ഞങ്ങളെല്ലാവരും വളരെ ഫ്രീ ആയി ഇടപെടുന്നവരുമാണ്.
കൂടുതല്‍ വായിക്കുന്നതിനു മുകളിലെ ചിത്രത്തിലോ താഴെ കാണുന്ന ലിങ്കിലോ  ക്ലിക്ക് ചെയ്യുക:

ബാബുമോന്‍ ജോക്സ്


സാള്‍ട്ട് & പെപ്പെര്‍ എന്ന ചിത്രത്തിലെ  ബാബു ഹിറ്റ്‌. സംവിധാനം ചെയ്ത മനുഷ്യ മൃഗം നന്നായി പോകുന്നു. മൊത്തത്തില്‍ ബാബുരാജ്‌ ഇന്നൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. മലയാളത്തിന്‍റെ  സ്ഥിരം വില്ലനായിരുന്ന ബാബുരജിനു വന്ന ഈ മാറ്റത്തെ എങ്ങനെ കാണുന്നു?
തീര്‍ച്ചയായും ഞാന മാറ്റാതെ ആസ്വദിക്കുകയാണ്. പതിനേഴു വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഇത്രയും നാളും ഞാന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം കഥയില്‍ പ്രാധാന്യമില്ലാത്ത വയായിരുന്നു.....

ഇനി താങ്കള്‍ക്കു സിനിമയിലെ പ്രധാന ലക്‌ഷ്യം എന്താണ് ?
മെയിന്‍ സ്ട്രീമിലെ നല്ല ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന ഒരു നടനാവുക എന്ന് മാത്രമേ എനിക്ക് ആഗ്രഹമുള്ളൂ.

വായിക്കുന്നതിനു മുകളിലെ ചിത്രത്തിലോ താഴെ കാണുന്ന ലിങ്കിലോ  ക്ലിക്ക് ചെയ്യുക:

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഓര്‍മ്മകളില്‍ അനശ്വരനാകുന്ന മുരളി




മലയാള സിനിമയിലെ  സൗമ്യമായ പുരുഷ രൂപത്തിന് മുരളിയെന്നായിരുന്നു പേര്. മുരളി അഭിനയിച്ച കഥാപാത്രങ്ങള്‍ എപ്പോഴും ഗൗരവം നിറഞ്ഞതായിരുന്നുവെങ്കിലും സിനിമക്ക് പുറത്തു ചിരിച്ചു കൊണ്ട് ഇടപെടുന്ന സൌമ്യ ഭാവക്കാരനായിരുന്നു മുരളി. വേദനയുടെയും നൊമ്പരത്തിന്‍റെയും അഭിനയ കാഴ്ചകളായിരുന്നു മുരളിക്ക് സിനിമയില്‍ നല്‍കാനുണ്ടായിരുന്നത്. വെറും കോമാളി കാഴ്ചകളായി മാറിയിരുന്ന കഥാപാത്രങ്ങളില്‍ നിന്നും മുരളി എന്നും അകന്നു നിന്നിരുന്നു. പക്ഷെ തിരശ്ശീലയില്‍ തീ പടര്‍ത്തുന്ന കാരക്ടര്‍ റോളുകള്‍ക്ക് ഗൗരവം നിറഞ്ഞ മുഖഭാവം നല്‍കുമ്പോഴും സാദാരണ ജീവിതത്തില്‍ പുഞ്ചിരിക്കുന്ന മുഖഭാവമായിരുന്നു മുരളിക്ക്.....

കൂടുതല്‍ വായിക്കുന്നതിനു താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

സൗജന്യ സിനിമ മാഗസിന്‍ നാലാം ലക്കം പ്രസിദ്ധീകരിച്ചു



മലയാളത്തിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് സിനിമാ മാഗസിന്‍ മൂവിടുഡേയുടെ ഓഗസ്റ്റ്‌ ലക്കം പ്രസിദ്ധീകരിച്ചു. നിരവധി മലയാള ചിത്രങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ ഉള്‍പ്പെടുതിയിരിക്കുന്നതോടൊപ്പം സിനിമാലോകത്തെ ബാധിച്ചേക്കാവുന്ന സണ്‍ നെറ്റ്വര്‍ക്ക്‌ തകര്‍ച്ചയും മലയാള സിനിമയും എന്നവിഷയത്തെക്കുറിച്ചുള്ള  കവര്‍  സ്റ്റോറിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ വായിക്കുന്നതിനു താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.