2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

സണ്‍ നെറ്റ്‌വര്‍ക്ക് തകര്‍ച്ചയും മലയാള സിനിമയും


അധികാര മാറ്റം വന്നതോടെ തമിഴിലെ എന്റര്‍ടെയിന്‍മെന്റ് രംഗത്തെ സണ്‍ ഗ്രൂപ്പിന്റെയും കരുണാനിധി കുടുംബത്തിന്റെയും ഗ്രഹണ കാലമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി വളര്‍ത്തിയെടുത്ത സ്ഥാപനങ്ങള്‍ക്ക് ജയലളിതയുടെ ഭരണകാലത്ത് സുഗമമാവില്ല കാര്യങ്ങള്‍. കഴിഞ്ഞ ചില വര്‍ഷങ്ങളായി 'സണ്‍ പിക്‌ചേഴ്‌സ് ', 'ക്ലൗഡ് നയന്‍ മൂവീസ്' തുടങ്ങിയവരുടെ കുത്തകയാ യിരുന്നു തമിഴ് സിനിമാ രംഗം. അധികാരവും സ്വാധീനവുമുപയോഗിച്ച്  എതിരാളികളെ പിന്നിലാക്കി നടത്തിയ ഈ തേരോട്ടത്തിന് തിരശ്ശീല വീണിരിക്കുകയാണ്. മാരന്‍ കുടുംബവും അനുബന്ധ സ്ഥാപനങ്ങളും കോടിക്കണക്കിന് രൂപയാണ് സിനിമയില്‍ നിന്ന് സമ്പാദിച്ചിരുന്നത്. സിനിമാ ലോകത്തെ മുടിചൂടാമന്നന്‍ എന്ന വിശേഷണം കേവലം അധികാരം കൊണ്ട് സാധിച്ചതാണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല എങ്കിലും അത് ഒരു പ്രധാന ഘടകം തന്നെ ആയിരുന്നു. മികച്ച പ്രോഗ്രാമുകളിലൂടെയും വൈവിധ്യമാര്‍ന്ന മാര്‍ക്കറ്റിങ്ങിലൂടെയു മാണ് സണ്‍ എന്ന മാധ്യമം ആദ്യം ജനശ്രദ്ധ ആകര്‍ഷിച്ചത്. 'സുമംഗലി നെറ്റ്‌വര്‍ക്ക്', 'റെഡ് എഫ് എം' എന്നീ മാധ്യമങ്ങള്‍ക്കൊപ്പം 'ദിനകരന്‍' കൂടി ചേര്‍ന്നപ്പോള്‍ ഏറ്റവും പ്രചാരമുള്ള മാധ്യമ ഗ്രൂപ്പ് ആയി മാറാന്‍ സണ്ണിനു കഴിഞ്ഞു.

തമിഴരുടെ അന്നും ഇന്നുമുള്ള പ്രധാന വിനോദോപാധി ആണ് സിനിമകള്‍. സ്‌ക്രീനിലെ നായകര്‍തന്നെ സിനിമക്കപ്പുറത്ത് രാഷ്ട്രീയത്തിലും അവരെ നയിക്കാനാഗ്രഹിക്കുന്നു. പത്ത് വര്‍ഷമായി തുടരുന്ന കരുണാനിധി ഭരണത്തില്‍ ആദ്യ കാലങ്ങളിലെ ഡി.എം.കെ. അനുകൂല ചാനലായി സണ്‍ നേടിയ വേരോട്ടം അവര്‍ പിരിഞ്ഞിരുന്നപ്പോഴും നിലനിര്‍ത്താന്‍ കഴിഞ്ഞതിനുള്ള പ്രധാന കാരണം ആ ചാനലിന്റെ ജനപ്രീതി തന്നെയായിരുന്നു. എണ്ണിയാലൊടുങ്ങാത്തവിധം ചാനലുകളുള്ള തമിഴ് നാട്ടില്‍ സണ്‍  ടി.വി. ജനകീയ ചാനലായതിനു പിന്നാലെ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലേയ്ക്കു കൂടി സ്വാധീനമുപയോഗിച്ച് ചാനലുകള്‍ തുടങ്ങി പടര്‍ണ്ടിരിക്കുകയാണ് സണ്‍ നെറ്റ്‌വര്‍ക്ക് കമ്പനിക്കു കീഴിലെ സ്ഥാപനങ്ങള്‍....... ....... ........... ............ ........... .......... ........................... .......... ............ .............. ............ ............

തമിഴകത്തെ സണ്‍ നെറ്റ്‌വര്‍ക്കിന്റെ വളര്‍ച്ച മറ്റു പലരേയും ബാധിച്ചു തുടങ്ങിയപ്പോള്‍ പലരും അവര്‍ക്കെതിരെ തിരിഞ്ഞു തുടങ്ങി. സ്വാധീനമുപയോഗിച്ച് തങ്ങളുടെ സിനിമകളെ മാത്രം റിലീസ് ചെയ്യിക്കാന്‍ ശ്രമിക്കുക, മറ്റു ചിത്രങ്ങളുടെ റിലീസിന് തടസ്സം നില്‍ക്കുക എന്നീ ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്നു. ഇക്കാരണം കൊÊ് എന്നും ജയലളിതയ്‌ക്കെതിരെ നിന്ന രജനീകാന്ത്, പൊതുവേ ജയലളിതാ പക്ഷത്തായിരുന്ന സംവിധായകനും ഇളയ ദളപതിയുടെ അച്ഛനുമായ ചന്ദ്രശേഖര്‍ എന്നിവര്‍ സണ്‍ ടി.വി.ക്കും, സണ്‍ പിക്‌ചേഴ്‌സിനും എതിരാവുകയായിരുന്നു.  

തുടര്‍ന്ന് വായിക്കുന്നതിനു താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക (page 26)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ